Facebook Pages

News Update :
Home » » കളി ഓസീസിന്റെ വരുതിയില്‍

കളി ഓസീസിന്റെ വരുതിയില്‍



അഡ്ലെയ്ഡ്: നേരത്തേ പരമ്പര 3-0ന് കൈക്കലാക്കിയ ആസ്ത്രേലിയ ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും  ടെസ്റിലും ആധിപത്യം നേ ടി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആസ്ത്രേലിയ  ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കിന്റെയും (140*) റിക്കി പോണ്ടിങിന്റെയും (137*)  ഉജ്വല സെഞ്ച്വറികളുടെ മികവില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 335 റണ്‍സെന്ന ശക്തമായ നിലയിലാണ്.
  ഇന്ത്യക്കുവേണ്ടി ആര്‍ അശ്വിന്‍ രണ്ടും സഹീര്‍ ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.  ഒരു ഘട്ടത്തില്‍ മൂന്നിന് 84 എന്ന നിലയില്‍ ആതിഥേയര്‍ പതറിയെങ്കിലും ക്യാപ്റ്റനും മുന്‍ നായകനും ചേ ര്‍ന്ന് ഓസീസിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
എഡ് കോവന്‍ (30), ഡേവിഡ് വാര്‍ണര്‍ (8), ഷോണ്‍ മാര്‍ഷ് (3) എന്നിവരുടെ വിക്കറ്റുകളാണ് ആസ്ത്രേലിയക്ക് ഇന്നലെ നഷ്ടമായത്. നാലാം വിക്കറ്റില്‍ പോണ്ടിങും ക്ളാര്‍ക്കും ഇതുവരെ  വേര്‍പിരിയാതെ  251 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
186 പന്തില്‍ 19 ബൌണ്ടറിയും ഒരു സിക്സറും പറത്തിയാണ് ക്ളാര്‍ക്ക് 140 റണ്‍സെടുത്തത്. എന്നാല്‍, 254 പന്തില്‍ 13 ബൌണ്ടറിയോടെയാണ് പോണ്ടിങ് തന്റെ 41ാം ടെസ്റ് സെഞ്ച്വറി കണ്െടത്തിയത്. ഫോമില്ലാതെ വിഷമിച്ചിരുന്ന പോണ്ടിങ് ഈ പരമ്പരയില്‍ നേടുന്ന രണ്ടാം സെഞ്ച്വറി കൂടിയാണിത്.
ഇന്നലെ മറ്റൊരു റെക്കോഡിന് കൂടി അദ്ദേഹം ഉടമയായി. 13,000 റണ്‍സ് മറികടന്നതോടെ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായി പോണ്ടിങ് മാറി. സചിനും ദ്രാവിഡുമാണ് ഇതിനു മുമ്പ് 13,000 പിന്നിട്ടവര്‍.  
 വിലക്കിനെ തുടര്‍ന്ന് മഹേന്ദ്രസിങ് ധോണിക്ക് പകരം ഉപനായകന്‍ വീരേന്ദര്‍ സെവാഗാണ്  ഇന്ത്യയെ നയിച്ചത്. ധോണിക്കു പകരം വൃദ്ധിമാന്‍ സാഹ ടീ മില്‍ ഇടംനേടി.
Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.