Facebook Pages

News Update :
Home » » ഹാവൂ...കിട്ടിപ്പോയ്.......അവസാനം അതും സംഭവിച്ചു..ഇന്ത്യ ജയിച്ചു.

ഹാവൂ...കിട്ടിപ്പോയ്.......അവസാനം അതും സംഭവിച്ചു..ഇന്ത്യ ജയിച്ചു.





മെല്‍ബണ്‍: ഹാവൂ... ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇന്നലെ ഏറ്റവുമധികം ഉപയോഗിച്ച വാക്ക് ഒരുപക്ഷെ ഇതായിരിക്കും. ആസ്ത്രേലിയന്‍ മണ്ണില്‍ തുടര്‍ തോല്‍വികളുമായി ഏവരുടെ യും പഴിയും പരിഹാസവും കേട്ട ടീം ഇന്ത്യ ഒടുവില്‍ ആദ്യമായി വിജയമെന്തെന്ന് ഇന്നലെയറിഞ്ഞു.  രണ്ടാമത്തെയും അവസാനത്തെയും ട്വന്റിയില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് ധോണിയും സംഘവും സ്വന്തമാക്കിയത്. ഇതോടെ പരമ്പര 1-1ന് സമനിലയിലാവുകയും ചെയ്തു.
ടോസ് ലഭിച്ച ഓസീസിന്റെ പുതുമുഖ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി ഇന്ത്യയുടെ ബൌളിങ്-ഫീല്‍ഡിങ് ആക്രമണത്തിനു മുന്നില്‍ കംഗാരുപ്പട ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു.  രണ്ടു പന്ത് ബാക്കിനില്‍ക്കെ ഓസീസ് കൂടാരത്തി ല്‍ തിരിച്ചെത്തുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 131 റണ്‍സാണ് ഉണ്ടായിരുന്നത്.
 ആരണ്‍ ഫിന്‍ച് (36), മാത്യു വെയ്ഡ് (32), ഡേവിഡ് ഹസ്സി (24), മിച്ചെല്‍ മാര്‍ഷ് (13) എന്നിവര്‍ മാത്രമാണ് ആതിഥേയ നിരയില്‍ രണ്ടക്കം കടന്നത്.
രണ്ടു വിക്കറ്റ് വീതം പിഴുത് പ്രവീണ്‍ കുമാറും രാഹുല്‍ ശര്‍മയും ഇന്ത്യയുടെ ബൌളിങ് ആക്രമണത്തിന് ചുക്കാന്‍പിടിച്ചു. എന്നാല്‍ റണ്ണൌട്ടിന്റെ രൂപത്തി ല്‍ നേടിയ നാലു വിക്കറ്റുകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോട്ടറിയായിരുന്നു. രണ്ടു റണ്ണൌട്ടുകളില്‍ രവീന്ദ്ര ജഡേജ പങ്കാളിയായപ്പോള്‍ രോഹിത് ശര്‍മയും സുരേഷ് റെയ്നയും ഓരോ താരങ്ങളെ മടക്കി അയച്ചു.
മറുപടിയില്‍ വീരേന്ദര്‍ സെവാഗും ഗൌതം ഗംഭീറും ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രണ്ടു പന്ത് ബാക്കി നില്‍ക്കെ 135 റണ്‍സെടുത്ത് ഇ ന്ത്യ ഈ പര്യടനത്തിലെ കന്നി ജയം കൊയ്തു.
56 റണ്‍സുമായി പുറത്താവാതെ നിന്ന ഗംഭീറാണ് ഇന്ത്യന്‍ വിജയശില്‍പ്പി. 60 പന്തില്‍ നാലു ബൌണ്ടറികളടങ്ങിയതായിരുന്നു ഗംഭീറിന്റെ ഇന്നിങ്സ്. കോഹ്ലി (31), സെവാഗ് (23) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 18 പന്തില്‍ നിന്ന് രണ്ടു ബൌണ്ടറികള്‍ പറത്തി 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് ജയം പൂര്‍ത്തിയാക്കുമ്പോള്‍ ഗംഭീറിനൊപ്പമുണ്ടായിരുന്നത്.
രണ്ടു റണ്ണൌട്ടുകളില്‍ പങ്കാളിയാവുകയും ഡേവിഡ് ഹസ്സിയുടെ വിക്കറ്റെടുക്കുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു വേണ്ടി ഗംഭീര്‍- സെവാഗ് ജോടി ആദ്യവിക്കറ്റില്‍ 43 റണ്‍സ് നേടിയിരുന്നു. മികച്ച ഫോമി ല്‍ കളിച്ച സെവാഗിനെ (23) മാര്‍ഷിന്റെ കൈകളിലെത്തിച്ച് വെറ്ററന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗാ ണ് ഓസീസിന് ബ്രേക്ത്രൂ നല്‍കിയത്. 16 പന്തില്‍ രണ്ടു ബൌണ്ടറികളും ഒരു പടുകൂറ്റന്‍ സിക്സറും സെവാഗിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.
രണ്ടാം വിക്കറ്റില്‍ ഗംഭീറും കോഹ്ലിയും 54 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ നില ഭദ്രമാക്കി. കോഹ്ലിയെ പുറത്താ ക്കി ഓസീസ് തിരിച്ചുവന്നെങ്കിലും സ്വയം സ്ഥാനക്കയറ്റം നല്‍കി ക്രീസിലെത്തിയ ധോണി അപരാജിത ഇന്നിങ്സിലൂടെ ഇന്ത്യയുടെ പരാജയപരമ്പരയ്ക്ക് വിരാമമിട്ടു.
ഇനി ത്രിരാഷ്ട്ര ഏകദിന പരമ്പരയാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇന്ത്യ, ആസ്ത്രേലിയ എന്നിവരെക്കൂടാതെ ശ്രീലങ്കയും പങ്കെടുക്കുന്ന പരമ്പര നാളെ മെല്‍ബണില്‍ തുടങ്ങും. ഇന്ത്യ യും ഓസീസും തമ്മിലാണ് ആ ദ്യമല്‍സരം.
Share this article :

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
© Copyright 2012 ഒലീവ് സ്പോര്‍ട്സ്‌ | Inspired Wordpress Hack | Proudly powered by Blogger - All Rights Reserved.
Template Design by Bangash Templates | Published by Blogger Templates - Bangash Templates | Modificated by Fashion Templates.